സമ്പൂർണയിൽ Remove ചെയ്തിട്ടും പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളെ ഒഴിവാക്കുന്നതിനായി പ്രൊമോഷൻ ലിസ്റ്റിൽ ഇപ്പോള്‍ ലഭ്യമായ Promoted or Not എന്ന കോളത്തിലെ Removed എന്ന ഓപ്ഷൻ ഉപയോഗിക്കുക
Search This Blog
Apr 22, 2026
Apr 20, 2026
ഇന്ത്യ സെൻസസ് 2027: ആദ്യ ഘട്ടം 2026 ജൂലൈ 1 മുതൽ
Mar 25, 2026
Niyamasabha Election 2026
Voters List Search : Click Here
Male & Female Count Sheet + Token Slips (for 1st Polling Officers)..>> : Click Here
Niyamasabha Election 2026 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ/സ്ക്വാഡുകൾക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച ഉത്തരവ് - Click Here
Niyamasabha Election 2026 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന BLO-മാര്‍ക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച ഉത്തരവ് - Order 23.03.2026: Click Here
Election 2026 - Election Duty Personal login Link : Register |
Login (<<..നേരത്തെ രജിസ്റ്റർ ചെയ്ത് താഴെ കൊടുത്ത രീതിയിൽ Password മാറ്റിയവർ..)
(ജീവനക്കാരുടെ പോസ്റ്റിങ് ഓർഡർ വ്യക്തിപരമായി മുകളിലെ ലിങ്കിൽ ലഭ്യമാകും..
Duty ഒഴിവാക്കാൻ കൊടുത്തവരുടെ തുടർ വിവരങ്ങളും ഈ ലിങ്കിലാണ് ലഭ്യമാകുക.
Register ചെയ്യുമ്പോൾ ഫോണിൽ വരുന്ന OTP നൽകി കഴിഞ്ഞാൽ, ഫോൺ നമ്പർ User IDയും Nic*123 എന്ന് Password ഉം നൽകി ആദ്യതവണ Login-ൽ പ്രവേശിക്കാൻ സാധിക്കും. ഇങ്ങനെ കയറിയ ശേഷം ആദ്യം അതിൽ ഉള്ള വിവരങ്ങൾ നൽകി Change Password കൊടുത്ത് Password മാറ്റണം. ശേഷം ഫോൺ നമ്പർ User IDയും പുതിയ Password ഉം വെച്ച് കയറിയാൽ Posting Order വിവരങ്ങൾ, First Cancel Order, Bank A/c Details, Voter ID Card No., Photo Uploading എന്നിവ Personal Login-ൽ ലഭ്യമാണ്. Bank A/c Details, Voter ID Card No എന്നിവ Verify ചെയ്യുകയും Employee-യുടെ ഫോട്ടോ Upload ചെയ്യുകയും വേണം. മേൽനമ്പറുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവിടെത്തന്നെ തിരുത്തി Update ചെയ്യണം.)
ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള അപേക്ഷ ഫോറം..>>: Click Here
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം (Form 12) പൂരിപ്പിച്ച് മാർച്ച് 24 മുതൽ 29 വരെ Presiding Officer, First Polling Officer എന്നിവർക്ക് നടക്കുന്ന ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്ക് ഏതെങ്കിലും സൗകര്യപ്പെടുന്ന പരിശീലന കേന്ദ്രങ്ങളിൽ മേൽ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എല്ലാ പോളിങ് ഓഫീസർമാർക്കും രണ്ടാം ഘട്ട പരിശീലനം നടക്കുന്നതാണ്. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള 'വോട്ടർ ഫെസിലിറ്റേഷൻ സെന്റർ' (FVC) ക്രമീകരിക്കുന്നതാണ്.
Postal Ballot Application - Form.12: Download
വോട്ടർ പട്ടികയിലെ Part നമ്പർ, ക്രമനമ്പർ എന്നിവ അറിയാൻ.. >> Click Here
Voters List PDF Download : Click Here
Voters List Search : Click Here
നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേനയുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 18.03.2026: Click Here
Employee Registration Link..>>: Click Here
അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് 21 ന് മുമ്പ് അപേക്ഷിക്കണം..അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യേണ്ടവർ ഫോം 12D യും പാർട്ട് രണ്ടും പൂരിപ്പിച്ച് മാർച്ച് 21 ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
ഇവർക്ക് ഏപ്രിൽ 3, 4, 5 തിയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെൻ്റുകളിൽ എത്തി വേട്ട് രേഖപ്പെടുത്താം.
കേരള പോലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിറ്റി, കെ എസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
ഭിന്നശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് ഫോം വിതരണം തുടങ്ങി..ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടർമാർക്കും സീനിയർ സിറ്റിസൺ ആയ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12D ബിഎൽഒമാർ മുഖേന വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകൾ ബി എൽ ഒ മാർ തന്നെ തിരികെ വാങ്ങി അവർക്കു വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.
Mar 10, 2026
Mar 4, 2026
ഡി.എ, ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവായി
Feb 22, 2026
Daily Wage New Revised Rate
rom 01/04/2026
_*1. LP/UP = 1070*_
_*2. HS = 1260*_
_*3. HSS Junior = 1340*_
_*4. HSS Senior = 1610*_
_*5. Part Time Teacher (LP/UP) = 810*_
_*6. Part Time Teacher (HS) = 840*_
--------------
_*7. OA/FTM = 750*_
_*8. Clerk = 840*_
Jan 30, 2026
Jan 21, 2026
Software update based on GO(P) No. 154/2025/FIN dated 22/12/2025 has been enabled
മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു
. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് – കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും.
വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കിയാല്‍ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.
മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി, ജിപ്മര്‍ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീ-ഇംപേഴ്സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്.
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കും. 365 ദിവസവും ദിവസം മുഴുവന്‍ കാള്‍ സെന്റര്‍ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കും.
Jan 14, 2026
Dec 22, 2025
Medisep Deduction 810 Enabled in SPARK
Dec 21, 2025
LSS ,USS സ്കോളർഷിപ്പുകൾക്ക് പുതിയ 'കട്ട് ഓഫ് മാർക്ക്' രീതിയുമായി വിദ്യാഭ്യാസ വകുപ്പ്
എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാൻ പുതിയ 'കട്ട് ഓഫ് മാർക്ക്' രീതി യുമായി വിദ്യാഭ്യാസ വകുപ്പ്. സ്കോളർഷിപ് തുക ഇനത്തിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ശേഷമാണ് വരും വർഷ ങ്ങളിൽ നിശ്ചിത എണ്ണം പേർക്ക് മാത്രം സ്കോളർഷിപ് നൽ കുന്ന കട്ട് ഓഫ് രീതി കൊണ്ടുവരുന്നത്. പരീക്ഷയിൽ നിശ്ചി ത ശതമാനം മാർക്ക് ലഭിക്കുന്നവർക്കെല്ലം സ്കോളർഷി ഭിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, അടുത്ത തവണ മു തൽ ചോദ്യപേപ്പറിൻ്റെ നിലവാരം വിലയിരുത്തി പരീക്ഷ ബോ ർഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാർക്കിൻ്റെ അടിസ്ഥാനത്തി ലാകും വിജയികളെ നിശ്ചയിക്കുക.
നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രം സ്കോളർഷിപ് നൽകു ന്ന രീതിയിൽ കട്ട് ഓഫ് നിശ്ചയിക്കുന്നതാണ് രീതി. കേന്ദ്രസർ ക്കാർ നടപ്പാക്കുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷി പ്(എൻ.എം.എം.എസ്) പരീക്ഷ ഓരോ സംസ്ഥാനങ്ങൾക്കും നിശ്ചിത എണ്ണം വിദ്യാർഥികൾക്കാണ് അനുവദിക്കുന്നത്. വി ദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക നൽ കാതെ കോടികൾ കുടിശ്ശികയായതോടെയാണ് ഇതും എൻ. എം.എം.എസ് രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സ്കോള ർഷിപ് പരീക്ഷ സ്ക്‌കൂളുകൾ മത്സര ബുദ്ധിയോടെ ഏറ്റെടുത്ത തോടെ വിജയികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരു ന്നു. ചോദ്യപേപ്പറിൻ്റെ കാഠിന്യം കൂടുന്ന വർഷങ്ങളിൽ വിജ യികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇത് പരിഹരിക്കാനാണ് പുതിയ കട്ട് ഓഫ് രീതി. ഇത് പരീക്ഷാഫലത്തിൽ സ്ഥിരത ഉറപ്പാക്കാ നും അർഹരായ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് ലഭി ക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Nov 29, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ ഇ-ഡ്രോപ്പില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം
Nov 22, 2025
ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ ഡ്യൂട്ടിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
Nov 10, 2025
ക്രിസ്മസ് പരീക്ഷയുടെ സമയക്രമം മാറും
Nov 3, 2025
Oct 30, 2025
'സ്നേഹപൂർവ്വം' സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം..(2025-26)
Oct 29, 2025
സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും 4% DA/DR അനുവദിച്ചു
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ - ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തിലെ വിതരണം ചെയ്യുന്ന ശമ്പളം/പെൻഷനോടൊപ്പം നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
പാചകത്തൊഴിലാളികളുടെ ഓണറേറിയം
സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) ഓണറേറിയം
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം
പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/ രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.
ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം
ഗസ്റ്റ് ലക്ച്ചററർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക.

