വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുകയുണ്ടായി.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി
നിയമനം സംബന്ധിച്ചുള്ളതായിരുന്നു യോഗം.
ബഹുമാനപ്പെട്ട ഹൈക്കോടതിയും
ബഹുമാനപ്പെട്ട സുപ്രീംകോടതിയും
പുറപ്പെടുവിച്ച ഉത്തരവുകളുടെ
അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ
ഭിന്നശേഷി വിഭാഗത്തിലുള്ളവരെ
നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ
തുടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
പോരുന്നത്.
ഭിന്നശേഷി വിഭാഗത്തിലുള്ള
ഉദ്യോഗാർഥികളുടെ നിയമനം മൂലം
മറ്റു നിയമനങ്ങൾ തടസ്സം കൂടാതെ
നടത്തുന്നതിനുള്ള നടപടികളും,
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ
ഉത്തരവുകളുടെ അടിസ്ഥാനത്തിൽ
സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്.
സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും
പാലിക്കപ്പെടുന്നതുവരെ
2018 നവംബർ 18 നും 2021 നവംബർ 8 നും
ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട
ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ
പ്രൊവിഷണലായും
2021 നവംബർ 8 ന് ശേഷം ഉണ്ടായ
ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക്
ദിവസ വേതന അടിസ്ഥാനത്തിലും നിയമനം
നൽകുന്നതിനുമാണ് ബഹുമാനപ്പെട്ട കോടതി നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാർഥിയെ
ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും,
ടി ഉദ്യോഗാർത്ഥിക്ക്
അംഗീകാരം ലഭിക്കുകയും ചെയ്യുന്ന
മുറയ്‌ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട്
രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ
പൂർത്തീകരിക്കുന്ന മുറയ്‌ക്കോ പ്രസ്തുത
കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ
വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച്
റഗുലറൈസ് ചെയ്യാവുന്നതാണ്.
പ്രൊവിഷണൽ/ദിവസ വേതന
അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക്
ചട്ടപ്രകാരം സാധ്യമായ എല്ലാ
ആനുകൂല്യങ്ങളും നൽകുന്നതിനുള്ള
നടപടികൾ ഇനി പറയും പ്രകാരം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
പ്രൊവിഷണലായി ശമ്പള സ്‌കെയിലിൽ
നിയമനാംഗീകാരം ലഭിച്ച ജിവനക്കാർക്ക്
പെൻ നമ്പർ അനുവദിക്കുന്നതിനും,
കെ.എസ്.ഇ.പി.എഫ്. അംഗത്വം ഗ്രൂപ്പ്
ഇൻഷുറൻസിൽ അംഗത്വം നൽകുന്നതിനും നൽകുന്നതിനു 2024 ഏപ്രിൽ 3 ൽ
ഉത്തരവായിട്ടുണ്ട്.
താത്കാലിക നിയമന ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റു
സ്‌കൂളുകളിലെ വ്യവസ്ഥാപിത
ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയിൽ
തന്നെ തുടരുമെന്ന വ്യവസ്ഥയിൽ
സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്‌കൂളുകളിൽ/അതത്
മാനേജ്‌മെന്റിൽ ഉയർന്ന തസ്തികകളിൽ
ഒഴിവുണ്ടാകമ്പോൾ സീനിയോറിറ്റി
അനുസരിച്ച്
പ്രൊവിഷണലായി നിയമനാംഗീകാരം
ലഭിച്ചവരാണ് അർഹരാകുന്നതെങ്കിൽ അവർക്ക് ഉയർന്ന തസ്തികകളിൽ ചട്ടം 43 ൽ
പ്രൊമോഷന് അവകാശം ഉള്ളതായി
കണക്കാക്കി പ്രൊവിഷണലായി
നിയമനാംഗീകാരവും തസ്തികയിലെ
ശമ്പളവും അനുവദിക്കാനും നിർദ്ദേശം
നൽകിയിട്ടുണ്ട്.
ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായി
നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർക്ക് കെ.ഇ.ആർ-ൽ നിഷ്‌കർഷിച്ചിട്ടുള്ള
വ്യവസ്ഥകൾ പ്രകാരം
അവധി ആനുകൂല്യങ്ങൾ നൽകുന്നതിനും
സർക്കാർ 2025 സെപ്തംബർ 12 ലെ കത്ത്
പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്.
സമാനമായ രീതിയിൽ ദിവസവേതന
അടിസ്ഥാനത്തിൽ നിയമിച്ചവർക്കും
ഈ ആനുകൂല്യം നൽകിയിട്ടുണ്ട്.
നായർ സർവ്വീസ് സൊസൈറ്റി ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്ത
ഹർജിയിൽ 2025 മാർച്ച് 4 ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഭിന്നശേഷിക്കാർക്ക്
സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിച്ച്
മറ്റ് ഒഴിവുകളിൽ നിയമനങ്ങൾ
നടത്തുന്നതിനായി നൽകിയിട്ടുള്ള അനുമതി നായർ സർവ്വീസ് സൊസൈറ്റി
മാനേജ്‌മെന്റിന്റെ കീഴിലുള്ള എയ്ഡഡ്
സ്‌കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
ആയതനുസരിച്ചാണ് സർക്കാർ തുടർ
നടപടികൾ സ്വീകരിച്ചു വരുന്നത്.
സുപ്രീം കോടതിയുടെ വിധിപ്രകാരം
ഭിന്നശേഷി സംവരണം സംബന്ധിച്ച്
നിയമനങ്ങൾ സമയബന്ധിതമായി
നടത്തുന്നതിനും കാലതാമസം
ഒഴിവാക്കുന്നതിനും ജില്ലാ തല സമിതികൾ
രൂപീകരിച്ചിട്ടുണ്ട്.
ഇനിമേൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലുള്ള
ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി
ജില്ലാതല സമിതികളാണ് സ്‌കൂൾ
മാനേജമെന്റുകൾക്കു, അവർ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ
നിയമനത്തിനായി നൽകുന്നത്.
ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ
നിയമന പ്രക്രിയ ഒക്ടോബർ 25 നകം
പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാതല സമിതി മുഖേനയുള്ള നിയമന
പ്രക്രിയ ആവശ്യമെങ്കിൽ വർഷത്തിൽ
രണ്ട് തവണ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
പ്രസ്തുത സമിതി പരിശോധിക്കുന്ന
അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന
പരാതികൾ പരിശോധിക്കുന്നതിന്
സംസ്ഥാനതലത്തിൽ നവംബർ 10 നകം
അദാലത്ത് സംഘടിപ്പിക്കുന്നതാണ്.
അദാലത്തിലേക്കുള്ള അപേക്ഷകൾ
ഒക്ടോബർ 30 നകം സംസ്ഥാനതല
സമിതിയുടെ കൺവീനറായ
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്
സമർപ്പിക്കാവുന്നതാണ്.
സമന്വയ റോസ്റ്റർ പ്രകാരം ഏകദേശം
ഏഴായിരം ഒഴിവുകൾ എങ്കിലും ഭിന്നശേഷി
നിയമനത്തിനു മാനേജർമാർ
മാറ്റിവെക്കേണ്ടതാണ്.
എന്നാൽ ആയിരത്തി നാന്നൂറ് ഒഴിവുകൾ
മാത്രമാണ് നിലവിൽ നിയമനത്തിനായി
മാനേജർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിലൂടെ ഭിന്നശേഷി സംവരണം
അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടാണ്
കുറച്ച് മാനേജർമാർ ചെയ്യുന്നത് .
ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സ്‌ക്കൂളുകളിൽ
മാത്രം ഭിന്നശേഷി ഉദ്യോഗാർത്ഥികളെ
നിയമിക്കുകയും,
ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന്
ഭാവിയിൽ നോൺ അവയിലബിലിറ്റി
സർട്ടിഫിക്കറ്റ് വാങ്ങി പുറത്ത് നിന്നും മറ്റ്
നിയമനം നടത്താം എന്ന അവസ്ഥ ഉണ്ടാകും
തസ്തിക നിർണയവും കുട്ടികളുടെ യു.ഐ.ഡിയും
2025 ആഗസ്റ്റ് 18 ലെ പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ഉത്തരവു പ്രകാരം, സ്‌കൂളുകളിൽ ഇൻവാലിഡ് യു.ഐ.ഡി ഉള്ള
വിദ്യാർത്ഥികളുടെ യു.ഐ.ഡി വാലിഡ് ആക്കി സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി 2025 ഓഗസ്റ്റ് 20 വരെ നീട്ടി
സർക്കാർ ഉത്തരവായിട്ടുണ്ട്.
ആറാം പ്രവൃത്തി ദിനത്തിൽ യു.ഐ.ഡി ഉള്ള കുട്ടികളെ വ്യവസ്ഥകൾക്ക് വിധേയമായി
രണ്ടായിരത്തി ഇരുപത്തിയഞ്ച് -
ഇരുപത്തിയാറ് അധ്യയന വർഷത്തെ
തസ്തിക നിർണയത്തിന് പരിഗണിക്കുന്ന
വിഷയം സർക്കാർ പരിശോധിച്ചു വരുന്നു.
2025 സെപ്തംബർ 22 നു ഇത് സംബന്ധിച്ച ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
സ്‌കൂൾ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കുന്നത്
സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ
മുൻനിർത്തിയാണ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ
മുൻവശത്തും, പുറകിലും അകത്തും
ക്യാമറ വെക്കണമെന്ന് ട്രാൻസ്‌പോർട്ട്
കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്
എന്നതിനാൽ പ്രസ്തുത നിർദ്ദേശം
പിൻവലിക്കണമെന്ന ആവശ്യം
പരിഗണിക്കാൻ ആകില്ല.
ലാബ് അറ്റന്റർമാരുടെ ടെസ്റ്റ്
ലാബ് അറ്റന്റർമാരുടെ ടെസ്റ്റ് അവർ നിയമന
സമയത്ത് പാസാകണമെന്നില്ലെന്നും
നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതിനിടയ്ക്ക് പാസായാൽ മതിയെന്നും
സ്‌പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട്.
തസ്തിക മാറ്റം വഴി ഏഴാം ക്ലാസ്
യോഗ്യതയും നേരിട്ടുള്ള നിയമനം വഴി
എസ് എസ് എൽ സി യോഗ്യതയും
ഉള്ളവരാണ് സർവ്വീസിലുള്ളത്.
ലാബ് അറ്റന്റേഴ്‌സ് പരീക്ഷ കൃത്യമായ
ഇടവേളകളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല
നാലോ അഞ്ചോ വർഷങ്ങളുടെ വ്യത്യാസം
പരീക്ഷ നടത്തിപ്പിൽ വന്നിരുന്നു.
നിലവിൽ സർവ്വീസിലുള്ള ഭൂരിപക്ഷം ലാബ് അസിസ്റ്റന്റുമാർക്കും പരീക്ഷ പാസാകാൻ
സാധിച്ചിട്ടില്ല,
ഇതുമൂലം വർഷത്തിൽ കിട്ടേണ്ട ഇൻക്രീമെന്റ്, ഗ്രേഡ് തുടങ്ങിയ സേവന ആനുകൂല്യങ്ങൾ
അവർക്ക് ലഭിക്കുന്നില്ല.
അടിസ്ഥാന യോഗ്യത, ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കാൻ എസ്.സി.ഇ.ആർ.ടി. യെ നിർദ്ദേശിച്ചിട്ടുണ്ട്.
*ഹൈടെക് പദ്ധതി*
ഹൈടെക് സ്‌കൂൾ് ഹൈടെക് ലാബ്
പദ്ധതി പ്രകാരം
പതിനാറായിരത്തിയെട്ട് സ്‌കൂളുകളിലായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയൊന്ന് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു.
പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ,
ക്യാമറ, വെബ് ക്യാമറ, സ്പീക്കർ
ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത്
പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് കിഫ് ബി വഴി
അറുന്നൂറ്റി എൺപത്തി മൂന്ന് കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും
നൂറ്റി മുപ്പത്തിയഞ്ച് കോടി അമ്പത് ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്.
ഇതിനു പുറമെ ഇരുപത്തിയൊമ്പതിനായിരം റോബോട്ടിക് കിറ്റുകൾ സ്‌കൂളുകളിൽ
വിന്യസിച്ചിട്ടുണ്ട്.
രണ്ട് കോടി മൂപ്പത്തിയൊമ്പത് ലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്.
ഇതിനു പുറമെ അയ്യായിരം കിറ്റുകൾ കൂടി നമ്മുടെ കുട്ടികൾക്ക് എത്തിക്കാനുള്ള
നടപടികൾ അന്തിമഘട്ടത്തിലാണ്.